മലയാളിയുടെ ദാമ്പത്യബന്ധത്തിൽ ഏറ്റവും സമ്പന്നമായിരുന്നത് പരസ്യമായി ഒരേ ഒരു പങ്കാളി എന്നത് തന്നെയായിരുന്നു. എന്നാൽ, മലയാളിയുടെ ആഘോഷങ്ങൾ മാറിയതിനൊപ്പം ദാമ്പത്യ ജീവിതത്തിലെയും രീതികൾ മാറുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.
കൊച്ചിയിൽ വൻ കിട പാർട്ടികൾ കേന്ദ്രീകരിച്ചു ഗ്രൂപ്പ് .സെക്സ്റി നടക്കുന്നു എന്നു റീപ്പോർട്ട്. കൊച്ചിയിലെ വലിയ ഫൈവ് സ്റ്റാർ ഹോട്ടലും ന്യൂജനറേഷൻ സൗഹൃദങ്ങൾ ഉടലെടുക്കുന്ന ലഹരി ക്ലബുകളും കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ പാർട്ടികളിൽ അൻപത് വയസിലേറെ പ്രായമുള്ള ദമ്പതിമാർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത്തരം പാർട്ടികളിൽ കൊക്കെയ്‌നും കഞ്ചാവും അടക്കമുള്ള ലഹരികൾ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ വൻകിട ഫൈവ് സ്റ്റാർ ഹോട്ടൽ 30 ദമ്പതിമാർക്കായി കടലിനു നടുവിൽ കപ്പലിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുത്തവരെല്ലാം പൂർണനഗ്നരായി ഗ്രൂപ്പ് സെക്‌സിൽ ഏർപ്പെട്ടതായാണ് രഹസ്യ വിവരം ലഭിച്ചിരുന്നത്. ഭാര്യമാരെ പരസ്പരം പങ്കു വച്ചും, ഒന്നിച്ച് ലൈംഗികതയിൽ ഏർപ്പെട്ടുമാണ് ഈ സംഘം ന്യൂഇയർ ആഘോഷിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇത്തരത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ദമ്പതിമാർ അടങ്ങിയ ചെറുചെറു ഗ്രൂപ്പുകളും ക്ലബുകളും രൂപീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരിൽ ഭൂരിഭാഗം ആളുകളും ഏതെങ്കിലും ലഹരിയ്ക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഒരു പാർട്ടിയിൽ വിതരണം ചെയ്യുന്നതിനു വേണ്ടി എത്തിച്ച ലഹരിമരുന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്നു പിടിച്ചെടുത്തതെന്നാണ് സൂചന. എന്നാൽ, ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗിക കൂട്ടായ്മകൾ പലപ്പോഴും കൊച്ചിയിലെ കടലിൽ കപ്പലിലാണ് നടക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.