ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

ഉറങ്ങിക്കിടന്ന അമ്മയെയും സഹോദരിയെയും ക്രിക്കറ്റ് ബാറ്റുകൊണ്ട് പതിനാറുകാരൻ തലക്കടിച്ച് കൊന്നു ; പഠിക്കാൻ നിർബന്ധിച്ചതും ശകാരിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയുടെ കുറ്റസമ്മതം

Shalini by Shalini
December 9, 2017
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

ന്യൂഡൽഹി: പഠിക്കാൻ പറഞ്ഞതിനും പഠിക്കാതിരുന്നതിന് തല്ലിയതിനും അമ്മയെയും സഹോദരിയേയും പതിനാറുകാരൻ കൊലപ്പെടുത്തി . നോയിഡയിലെ ഫ്‌ളാറ്റിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തിയ പൊലീസ് മകന്റെ കുറ്റസമ്മതം കേട്ട് ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം.

പഠിക്കാത്തതിന് ശകാരിച്ചതാണ് പ്രകോപിതനാക്കിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. കേസിൽ പൊലീസ് സംശയിച്ചിരുന്ന മകനെ വാരാണാസിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഫോണും രണ്ടുലക്ഷം രൂപയുമായി മകൻ സ്ഥലംവിടുകയായിരുന്നു. എന്നാൽ അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഗെയിമിന്റെ അടിമയായിപ്പോയതാണ് പതിനാറുകാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പിതാവ് പറയുന്നു.

സോഫയിലിരിക്കാതെ പോയി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടതാണ് മകന് പ്രകോപനം ആയത്. ഇതിന് പിന്നാലെ പഠിക്കാത്തതിന് അമ്മ അടിച്ചുവെന്നും അതോടെ ദേഷ്യം ഇരട്ടിച്ചെന്നും കുട്ടി പാലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ അമ്മയും സഹോദരിയും ഉറങ്ങുമ്പോൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും കത്രിക കൊണ്ട് മുഖം വികൃതമാക്കുകയും ചെയ്തുവെന്ന് കുട്ടി മൊഴി നൽകിയതായി ഗൗതം ബുധ് നഗർ എസ്.എസ്‌പി അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് നോയിഡയിലെ ഫ്‌ളാറ്റിൽ 47കാരിയായ അമ്മയുടേയും 11കാരിയായ മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ട മൃതദേഹങ്ങളുടെ മുഖം ആയുധംകൊണ്ട് വികൃതമാക്കിയിരുന്നു. മകനെ കാണാനില്ലെന്ന് മനസ്സിലായതോടെ അന്നുമുതൽ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഡിസംബർ നാലിനാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നിൽ മകനാണെന്ന് വിവരം ലഭിച്ചതോടെ മൂന്ന് പൊലീസ് സംഘങ്ങൾ 16കാരനെ അന്വേഷിച്ച് വരികയായിരുന്നു. രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. വീട്ടൽ നിന്ന് രണ്ട് ലക്ഷം രൂപയും അമ്മയുടെ മൊബൈൽ ഫോണും എടുത്താണ് മകൻ വീടുവിട്ട് പോയത്. എന്നാൽ ഫോൺ അന്നുമുതൽ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.

അതേസമയം, അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ‘ഹൈസ്‌കൂൾ ഗാങ്സ്റ്റർ എസ്‌കേപ്പ്’ എന്ന ഗെയിമിന്റെ സ്വാധീനത്തിൽ അകപ്പെട്ടാണ് മകൻ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്ന് കരുതുന്നതായി കുട്ടിയുടെ പിതാവ് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ഇക്കാര്യവും അന്വേഷിച്ചുവരികയാണ് പൊലീസ്.

ShareTweetSendShareShare
Previous Post

വിദേശത്ത് ലൈംഗികവേഴ്ചയും ലിവിംഗ് ടുഗെദറും; വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ നേതാവിന്റെ വീട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം നേതാവ് ഒളിവില്‍

Next Post

സിആര്‍പിഎഫ് ജവാന്‍ നാലു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു; പ്രകോപനം വാക്കുതര്‍ക്കത്തെ തുടര്‍ന്ന്

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA